പെണ്‍കുട്ടികള്‍ ഉള്ള ഒരു സദസ്സില്‍ വെച്ച് അവരെ ശാക്തീകരിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച ഒരു ക്ലാസില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരൂന്നു ഇത്തരം പ്രസ്താവനകള്‍. രഞ്ജിത്ത് കുമാര്‍ സാറിന്‍റെ അറിവും,ക്ലാസുകളുടെ എണ്ണവും,അവാര്‍ഡിന്‍റെ മഹത്വവുമൊന്നും അതിനു ന്യായീകരണമാവില്ല * സ്ത്രീയോട് .പെണ്‍ കുട്ടിയോട് വീണ്ടും വീണ്ടും അവളടെ ദൌര്‍ഭല്ല്യങ്ങളെ കുറിച്ചും,പുരുഷന്‍റെ സുരക്ഷിതത്വതേയും,ശക്തിയെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് ഗുണമാണു സമൂഹത്തിനു ഉണ്ടാവുക. സ്ത്രീയും,പുരഷനും സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നും ഇരു കൂട്ടര്‍ക്കും അവരവരുടേതായ ശക്തിയും ദൌര്‍ബല്ല്യങ്ങളും ഉണ്ടെന്നും.പരസ്പ്പരം മത്സരിച്ച് തോൽപ്പിക്കേണ്ടവരല്ലെന്നും. പരസ്പ്പരം ബഹുമാനിച്ച് ജീവിക്കേണ്ടവരാണെന്നുമുള്ള സന്ദേശമല്ലേ ഇത്തരം ക്ലാസുകളില്‍ നല്‍കേണ്ടത് ?
Thursday 14 February 2013
ഇങ്ങിനെയാണോ സ്ത്രീശാക്തീകരണം.
പെണ്‍കുട്ടികള്‍ ഉള്ള ഒരു സദസ്സില്‍ വെച്ച് അവരെ ശാക്തീകരിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച ഒരു ക്ലാസില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരൂന്നു ഇത്തരം പ്രസ്താവനകള്‍. രഞ്ജിത്ത് കുമാര്‍ സാറിന്‍റെ അറിവും,ക്ലാസുകളുടെ എണ്ണവും,അവാര്‍ഡിന്‍റെ മഹത്വവുമൊന്നും അതിനു ന്യായീകരണമാവില്ല * സ്ത്രീയോട് .പെണ്‍ കുട്ടിയോട് വീണ്ടും വീണ്ടും അവളടെ ദൌര്‍ഭല്ല്യങ്ങളെ കുറിച്ചും,പുരുഷന്‍റെ സുരക്ഷിതത്വതേയും,ശക്തിയെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് ഗുണമാണു സമൂഹത്തിനു ഉണ്ടാവുക. സ്ത്രീയും,പുരഷനും സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നും ഇരു കൂട്ടര്‍ക്കും അവരവരുടേതായ ശക്തിയും ദൌര്‍ബല്ല്യങ്ങളും ഉണ്ടെന്നും.പരസ്പ്പരം മത്സരിച്ച് തോൽപ്പിക്കേണ്ടവരല്ലെന്നും. പരസ്പ്പരം ബഹുമാനിച്ച് ജീവിക്കേണ്ടവരാണെന്നുമുള്ള സന്ദേശമല്ലേ ഇത്തരം ക്ലാസുകളില്‍ നല്‍കേണ്ടത് ?
Friday 11 May 2012
മാലിന്യപ്രശ്‌നം നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു -ഡോ. സുനിതാ നാരായണ്‍
തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അഭാവം ഇന്ത്യന്‍ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. സുനിതാ നാരായണ്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പരിസ്ഥിതിക്കും സാമൂഹികനീതിക്കും എതിരായ വികസന നയങ്ങള്‍മൂലമാണ് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ പാളുന്നത്. തലതിരിഞ്ഞ വികസന മുന്‍ഗണനകളാണ് നഗരങ്ങളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളെ സമഗ്രമായും ആഴത്തിലും കണ്ട് ശരിയായ ബദലുകള്‍ ആവിഷ്‌കരിക്കണമെന്നും ഡോ. സുനിതാ നാരായണ്‍ പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 'എക്‌സ്‌ക്രീറ്റ് മാറ്റേഴ്‌സ്' എന്ന പുസ്തകം പ്രൊഫ. എം.കെ.പ്രസാദ് പ്രകാശനം ചെയ്തു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പ്രസംഗിച്ചു.
മാതൃഭൂമി
പരിഷത്ത് സമ്മേളനത്തിന്
പ്രൗഢോജ്വലമായ തുടക്കം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സുവര്‍ണ ജൂബിലിയിലെത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തില്‍ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സിന്റെ ഡയറക്ടറുമായ സുനിത നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി-ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ആവശ്യകതയില്‍നിന്നും വികസനത്തിന്റെ അസന്തുലിതാവസ്ഥകളില്‍ നിന്നുമാണ് പിറവികൊണ്ടതെന്നും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതമാശംസിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയുടെ പ്രവര്‍ത്തകനും ആന്ധ്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗോപാല സുബ്രഹ്മണ്യം, വാര്‍ഡു കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഷാജഹാന്‍, വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എം. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ഗോപകുമാര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി. വിനോദ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശനം, പുസ്തക സ്റ്റാള്‍, ഐ.ആര്‍.ടി.സി.യുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, ലോകത്തെ കലാപഭൂമികളില്‍ മുറിവേറ്റവരുടെ ചികിത്സയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ഡോ. എസ്. എസ്. സന്തോഷ്‌കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറുന്നുണ്ട്. സമ്മേളനത്തിന്റെ പൊതു സെമിനാറുകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാനാവുന്ന തരത്തില്‍ ലൈവ് വെബ്കാസ്റ്റിങ്ങും നടത്തുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.
പ്രൗഢോജ്വലമായ തുടക്കം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സുവര്‍ണ ജൂബിലിയിലെത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തില്‍ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സിന്റെ ഡയറക്ടറുമായ സുനിത നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി-ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ആവശ്യകതയില്‍നിന്നും വികസനത്തിന്റെ അസന്തുലിതാവസ്ഥകളില്‍ നിന്നുമാണ് പിറവികൊണ്ടതെന്നും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതമാശംസിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയുടെ പ്രവര്‍ത്തകനും ആന്ധ്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗോപാല സുബ്രഹ്മണ്യം, വാര്‍ഡു കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഷാജഹാന്‍, വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എം. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ഗോപകുമാര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി. വിനോദ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശനം, പുസ്തക സ്റ്റാള്‍, ഐ.ആര്‍.ടി.സി.യുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, ലോകത്തെ കലാപഭൂമികളില്‍ മുറിവേറ്റവരുടെ ചികിത്സയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ഡോ. എസ്. എസ്. സന്തോഷ്‌കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറുന്നുണ്ട്. സമ്മേളനത്തിന്റെ പൊതു സെമിനാറുകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാനാവുന്ന തരത്തില്‍ ലൈവ് വെബ്കാസ്റ്റിങ്ങും നടത്തുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.
ഉടന്‍ ബുക്ക് ചെയ്യൂ
പ്രകാരം: Pradeep Orkkattery Snehasree
Tuesday 10 January 2012
Saturday 18 June 2011
Tuesday 31 May 2011
വിവാദ പാഠപുസ്തകം പിന്‍വലിക്കരുതെന്ന്.
പത്താം ക്ലാസിലേയ്ക്ക് തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം കേരള കാത്തലിക് മെത്രാന്‍ സമിതിയുടെ (കെസിബിസി) ഭീഷണിക്കു വഴങ്ങി വളച്ചൊടിക്കാനോ പിന്‍വലിക്കാനോ പാടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മെത്രാന്‍ സമിതിക്ക് കീഴ്‌പ്പെട്ട് കരിക്കുലം കമ്മിറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിയില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ആന്‍േറാ കോക്കാട്ട്, മാത്യു തകടിയേല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, ജോര്‍ജ് മൂലേച്ചാലില്‍, ജോഷി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Mathrubhumi
വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മെത്രാന്‍ സമിതിക്ക് കീഴ്‌പ്പെട്ട് കരിക്കുലം കമ്മിറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിയില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ആന്‍േറാ കോക്കാട്ട്, മാത്യു തകടിയേല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, ജോര്‍ജ് മൂലേച്ചാലില്‍, ജോഷി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Mathrubhumi
Saturday 28 May 2011
Subscribe to:
Posts (Atom)